രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ച ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോ

Last Updated:

വൈറൽ വീഡിയോയിലെ ബോംബ് രണ്ടാം ലോകമഹായുദ്ധസമയത്ത് പോളണ്ടിന് മുകളിൽ പതിച്ചപ്പോൾ പൊട്ടിത്തെറിക്കുന്നതിൽ പരാജയപ്പെട്ടതായി കരുതപ്പെടുന്നു.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടൺ വിന്യസിച്ച 5.4 ടൺ ബോംബ് 2020 ഒക്ടോബറിൽ വടക്കു പടിഞ്ഞാറൻ പോളണ്ടിൽ നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തിനടിയിൽ പൊട്ടിത്തെറിച്ചിരുന്നു. ബോംബ് സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തിരിക്കുകയാണ്. 2019 സെപ്റ്റംബറിലാണ് ജലപാതയെ ആഴത്തിലാക്കാനുള്ള ജോലിക്കിടെ സ്സെസെസിൻ തുറമുഖവുമായി ബന്ധിപ്പിച്ചിട്ടുള്ള ജലപാതയിൽ ടോൾബോയ് എന്നറിയപ്പെടുന്ന ഭൂകമ്പ ബോംബ് കണ്ടെത്തിയത്.
1943ൽ റോയൽ എയർഫോഴ്സ് രൂപകൽപ്പന ചെയ്ത ടാൽബോയ് പ്രധാനമായും അന്തർവാഹിനികൾ, വയഡാക്റ്റുകൾ, പാലങ്ങൾ എന്നിവ പോലുള്ള ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങൾക്ക് എതിരെയും വി -1 ക്രൂയിസ് മിസൈലുകൾക്കും വി -2 ബാലിസ്റ്റിക് മിസൈലുകൾക്കുമായുള്ള വിക്ഷേപണ സൈറ്റുകളിലും ഉപയോഗിച്ചിരുന്നു. ഗ്രാൻഡ്സ്ലാം ബോംബിനു ശേഷം ബ്രിട്ടീഷ് സൈന്യം യുദ്ധത്തിൽ ഉപയോഗിച്ച രണ്ടാമത്തെ വലിയ ബോംബാണിത്. ടോൾബോയിയും ഗ്രാൻസ്ലാമും കൂടിച്ചേർന്ന് ഭൂമിയിൽ ഉണ്ടായ നാശത്തിന് 'ഭൂകമ്പ ബോംബുകൾ' എന്ന പേരിലാണ് അറിയപ്പെട്ടത്.
advertisement
വായുവിൽ ഉയർന്നു വന്ന വലിയ ജലതരംഗത്തിന്റെ ബാഹ്യചലനം ശാന്തമായ ജലത്തിന്റെ ഉപരിതലത്തെ പെട്ടെന്ന് തടസ്സപ്പെടുത്തുന്നതായി വീഡിയോയിൽ കാണാം. വീഡിയോയിൽ രണ്ടാമത്തെ ക്യാമറ ആംഗിളിൽ ഷിപ്പിംഗ് കനാലിൽ നിന്ന് കുത്തനെയുള്ള ജല പർവ്വതം ഉയരുന്നതായി തോന്നും.
പോളിഷ് നാവികസേനയുടെ ബോംബ് നിർവീര്യ വിദഗ്ധർ റിമോട്ട് ഡിഫ്ലഗ്രേഷൻ ഉപയോഗിച്ച് ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഊർജ്ജ പ്രകാശനത്തിന്റെ വേഗത സോണിക് വേഗതയേക്കാൾ (ശബ്ദത്തിന്റെ വേഗത) കുറയ്ക്കുന്നതിലൂടെ സ്ഫോടനത്തിന്റെ തീവ്രത കുറയ്ക്കുന്ന ഒരു പ്രക്രിയയാണ് ഡിഫ്ലഗ്രേഷൻ. ഒരു സ്ഫോടനത്തിൽ നിന്ന് ഊർജ്ജം പുറപ്പെടുവിക്കുന്ന വേഗത സോണിക് വേഗതയേക്കാൾ കൂടുതലാണെങ്കിൽ, അതിനെ ഒരു ഡിറ്റോനേഷൻ എന്ന് വിളിക്കുന്നു. എന്നിരുന്നാലും, ഈ പ്രക്രിയ വഴി ബോംബ് പൊട്ടിത്തെറിപ്പിച്ച് നിർവീര്യമാക്കാൻ സാധിച്ചില്ല. ഈ ഓപ്പറേഷനായി 750-തിലധികം പേരെ ഒഴിപ്പിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
advertisement
രണ്ടാം ലോക മഹായുദ്ധം അവസാനിച്ച നാൾമുതൽ, യുദ്ധത്തിന്റെ ശേഷിപ്പുള്ള ആയുധങ്ങൾ പോളണ്ട് അന്വേഷിച്ച് പൊളിച്ചു നീക്കുകയാണെന്ന് ദി ഇന്റർനാഷണൽ റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് മൂവ്‌മെന്റ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. 1944നും 1988നും ഇടയിൽ പൊട്ടിത്തെറിക്കാത്ത ആയുധങ്ങൾ പോളണ്ടിലെ 4,094 പേരുടെ ജീവൻ അപഹരിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 1944 മുതൽ 2003 വരെ ആറായിരത്തിലധികം കോടി രൂപ ചെലവാക്കി 96 ദശലക്ഷം സ്ഫോടകവസ്തുക്കൾ നീക്കം ചെയ്തതായി കണക്കാക്കുന്നു. വൈറൽ വീഡിയോയിലെ ബോംബ് രണ്ടാം ലോകമഹായുദ്ധസമയത്ത് പോളണ്ടിന് മുകളിൽ പതിച്ചപ്പോൾ പൊട്ടിത്തെറിക്കുന്നതിൽ പരാജയപ്പെട്ടതായി കരുതപ്പെടുന്നു.
advertisement
Keywords: World War II, Bomb Explosion, Poland, Viral Video, Underwater Explosion, Water Mountain, remote deflagration, Underwater detonation, remnants of WWII
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ച ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോ
Next Article
advertisement
'ശ്രീനിവാസന്റെ ആരാധകനായിരുന്നു ഞാൻ'; സൂര്യ അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലെത്തി
'ശ്രീനിവാസന്റെ ആരാധകനായിരുന്നു ഞാൻ'; സൂര്യ അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലെത്തി
  • മലയാള സിനിമയിലെ ഇതിഹാസ താരം ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ സൂര്യ വീട്ടിലെത്തി.

  • ശ്രീനിവാസന്റെ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.

  • മമ്മൂട്ടി, മോഹൻലാൽ, ദിലീപ് ഉൾപ്പെടെ നിരവധി പ്രമുഖർ വീട്ടിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

View All
advertisement